ട്രെയിനില്‍ ഭക്ഷണ വിതരണം നിര്‍ത്തി റെയില്‍വേ

ട്രെയിനില്‍ ഭക്ഷണ വിതരണം നിര്‍ത്തി റെയില്‍വേ



ന്യൂഡല്‍ഹി: മാര്‍ച്ച്‌ 22 മുതല്‍ ട്രെയിനുകളില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സേവനങ്ങളെല്ലാം നിര്‍ത്തലാക്കും. ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള ഐആര്‍സിടിസിയാണ് ഇക്കാര്യമറിയിച്ചത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് നടപടി.

ഐആര്‍ടിസിയുടെ കീഴിലുള്ള ഫുഡ് പ്ലാസകളും റിഫ്രഷ്‌മെന്റ് റൂമുകളും സെല്‍ കിച്ചണുകളും മറ്റൊരു അറിയിപ്പുണ്ടാകും വരെ അടച്ചിടും. ട്രെയ്‌നുകളില്‍ പുറത്തുനിന്നു കൊണ്ടുവന്ന ഭക്ഷണം വിതരണം നടത്തുന്നവര്‍ക്ക് തുടരാമെന്നും ഐആര്‍സിടിസി സര്‍ക്കുലര്‍ പറയുന്നു.

അതേസമയം, റെയില്‍വേ തീവണ്ടികളുടെ എണ്ണവും റെയില്‍വേ വെട്ടിക്കുറച്ചിട്ടുണ്ട്. രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികളൊന്നും ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുവരെ ഓടില്ല.

രാവിലെ ഏഴിന് യാത്ര തുടങ്ങിയ പാസഞ്ചര്‍ തീവണ്ടികളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തിയശേഷമെ സര്‍വീസ് അവസാനിപ്പിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യാത്രക്കാരില്ലാത്ത പാസഞ്ചര്‍ തീവണ്ടികള്‍ ആവശ്യമെങ്കില്‍ പാതിവഴിയില്‍ റദ്ദാക്കും. മുംബൈ, ഡല്‍ഹി,കോല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലെ സബര്‍ബന്‍ തീവണ്ടി സര്‍വീസുകള്‍ ഞായറാഴ്ച വെട്ടിക്കുറയ്ക്കും