അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ സൂക്ഷിക്കുന്ന സെക്ഷനുകളിൽ മാത്രം തീപ്പിടിച്ചു എന്നുള്ള വാദം അവിശ്വസനീയമാണ്. സ്വർണ്ണ കള്ളക്കടത്ത് കേസിൻ്റെ അന്വേഷണം സെക്രട്ടേറിയറ്റിനുള്ളിലേക്ക് വ്യാപിച്ചപ്പോൾ ഉണ്ടായ ഈ തീപ്പിടുത്തം അസ്വാഭാവികമാണ്. തെളിവുകൾ നശിപ്പിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിനുള്ള ആസൂത്രിതമായ ശ്രമമാണ് തീപ്പിടുത്തത്തിനു പിന്നിൽ എന്നും എൻ.കെ. പ്രേമചന്ദ്രൻ എം പി പറഞ്ഞു.