വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചു; യുവതിയും സഹായിയും പിടിയിൽ

വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചു; യുവതിയും സഹായിയും പിടിയിൽ

 



തിരുവനന്തപുരം: വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ യുവതിയും സഹായിയായ യുവാവും പിടിയിൽ. കാഞ്ഞിരംപാറ സ്വദേശി സൗമ്യയെ(32)യാണ് സൈബർ പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തത്. ഇവർക്ക് വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചു നൽകിയ ഇടുക്കി (Idukki) സ്വദേശി മിബിൻ ജോസഫും അറസ്റ്റിലായിട്ടുണ്ട്. മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് വൻ തട്ടിപ്പാണ് സൗമ്യ നടത്തിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. യുവാക്കളുമായി ചങ്ങാത്തം സ്ഥാപിക്കുകയും, സോഷ്യൽ മീഡിയയിലൂടെ(Social Meida) അശ്ലീല ചാറ്റിങ് നടത്തുകയുമാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് ഇവരുടെ മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഉപയോഗിച്ച് ഇവരുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയുമാണ് ചെയ്തിരുന്നത്. മുൻ സുഹൃത്തിന്‍റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങളാണ് ഇവർ പ്രചരിപ്പിച്ചത്. മുൻ സുഹൃത്തിന്‍റെ ദാമ്പത്യ ബന്ധം തകർക്കുകയാണ് സൗമ്യ ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് പറയുന്നു.


നിരവധി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ് ആപ്പ് അക്കൗണ്ടുകൾ വഴി തിരുവനന്തപുരം സ്വദേശിനിയായ ഒരു യുവതിയുടെ നഗ്നചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ വിവരം ശ്രദ്ധയിൽപ്പെട്ട യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ അന്വേഷണം സൈബർ സെൽ ഏറ്റെടുത്തതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. നഗ്നചിത്രം പ്രചരിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ ഉടമകളിലേക്ക് അന്വേഷണം എത്തിയത് വഴിത്തിരിവായി.


മുൻ സുഹൃത്തിനോടുള്ള ദേഷ്യം കാരണം അയാളുടെ ദാമ്പത്യ ജീവിതം തകർക്കുകയായിരുന്നു സൗമ്യയുടെ ലക്ഷ്യം. ഇതിനായി ആദ്യം അവർ നൂറോളം യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി. അശ്ലീല ചാറ്റിങ്ങിലൂടെയും നഗ്നദൃശ്യങ്ങൾ അയച്ചുനൽകിയുമാണ് സൗമ്യ യുവാക്കളെ വലയിലാക്കിയത്. വീഡിയോ ചാറ്റിൽ സ്വകാര്യഭാഗങ്ങൾ ഉൾപ്പടെ നഗ്ന ദൃശ്യങ്ങൾ സൗമ്യ കാണിക്കുകയും ചെയ്തിരുന്നു. അതിനുശേഷം യുവാക്കളുടെ ഫോൺ നമ്പരും മറ്റും ഉപയോഗിച്ച് വാട്സാപ്പിലും ഫേസ്ബുക്കിലും വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചു. തുടർന്ന് ഈ പ്രൊഫൈലുകൾ വഴി മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു. വീട്ടമ്മയുടെ കുടുംബത്തിൽ നടന്ന പല ചടങ്ങുകളിലെയും ചിത്രങ്ങൾ എഡിറ്റ് ചെയ്താണ് എഡിറ്റിങ്ങ് അറിയാവുന്ന സൗമ്യ പ്രചരിപ്പിച്ചിരുന്നത്. സംഭവം പൊലീസ് കേസായാൽ അന്വേഷണം, ചിത്രം പ്രചരിപ്പിച്ച യുവാക്കളിൽ ഒതുങ്ങുമെന്നായിരുന്നു സൗമ്യ കരുതിയിരുന്നത്.

എന്നാൽ പൊലീസ് സൈബർ സെൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ സൗമ്യയുടെ പങ്ക് പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കാൻ ഇവരെ സഹായിച്ച ഇടുക്കി കട്ടപ്പന സ്വദേശി മിബിൻ ജോസഫിനെ (24) പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് സൗമ്യയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈബർ പൊലീസിന് ലഭിച്ചത്. സൈബർ ഡി.വൈ.എസ്.പി ശ്യാം ലാൽ, ഇൻസ്‌പെക്ടർ സിജു കെ.എൽ എന്നിവരുടെ നേതൃത്വത്തിലായിരുന്ന അന്വേഷണം നടന്നത്. പ്രതികൾക്കെതിരെ ഐടി വകുപ്പ് ഉൾപ്പടെ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments