ഗവ. ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച രണ്ടു യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്

LATEST UPDATES

6/recent/ticker-posts

ഗവ. ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച രണ്ടു യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്

 


കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗവ. ഹോസ്റ്റലില്‍ കയറി രണ്ട് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളെ ലൈംഗീകപീഡനത്തിന് ഇരയാക്കിയ സംഭവവത്തില്‍് രണ്ട് യുവാക്കള്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് പോക്‌സോ ചുമത്തി കേസെടുത്തു.

ഇടുക്കി സ്വദേശി സുധീഷ്(22), പാണത്തൂര്‍ സ്വദേശി പുനീത്(19) എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്. പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഇരുവരും പീഡനത്തിന് ഇരയാക്കിയത്. പുനീത് ബന്ധുവായ പെണ്‍കുട്ടിയുമായി നേരത്തെ പ്രണയത്തിലായിരുന്നുവത്രെ. ഈ പെണ്‍കുട്ടിയുടെ കൂട്ടുകാരി ഫേസ്ബുക്കിലൂടെയാണ് ഇടുക്കി സ്വദേശി സുധീഷുമായി പരിചയത്തിലായത്. നേരത്തെ പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ഡിസംബര്‍ 28 ന് രാത്രിയാണ് പുനീത് പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റലില്‍ വെച്ച് ആദ്യം പീഡനത്തിനിരയാക്കിയത്. മൊബൈല്‍ഫോണ്‍ നല്‍കാനായി രാത്രി പെണ്‍കുട്ടി താമസിക്കുന്ന ക്വാട്ടേഴ്‌സിന്റെ മതില്‍ചാടി അകത്തുകടന്നാണ് പുനീത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഹോസ്റ്റല്‍് മുറിയില്‍ നാല് കുട്ടികള്‍ ഒരുമിച്ചാണ് താമസം. ഫോണ്‍ നല്‍കാന്‍ എത്തിയദിവസം കാവല്‍ക്കാരുടേയും കൂട്ടുകാരുടേയും കണ്ണുവെട്ടിച്ച് ഒഴിഞ്ഞുകിടന്ന മുറിയില്‍ വെച്ച് പുനീത് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇതിനുശേഷം ജനുവരി 2 ന് രാത്രി പുനീതും സുധീഷും ഇതേ ഹോസ്റ്റലിന്റെ മതില്‍ചാടി അകത്തുകടന്നാണ് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്. പുനീത് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സുധീഷ് പെണ്‍കുട്ടിയുടെ കൂടെ താമസിക്കുന്ന കൂട്ടുകാരികളെ ഹോസ്റ്റല്‍ ഹാളില്‍ ഉറങ്ങാന്‍ പറഞ്ഞയച്ചശേഷം അതേമുറിയില്‍ വെച്ചാണ് ലൈംഗീക പീഡനത്തിനിരയാക്കിയത്. രണ്ട് ദിവസം മുമ്പാണ് ഗവ. ഹോസ്റ്റലില്‍ നടന്ന ലൈംഗീക പീഡന വിവരം പുറത്തുവന്നത്. ഇതേ തുടര്‍ന്ന് പോക്‌സോ കേസെടുത്ത് ഹോസ്ദുര്‍ഗ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം നിരവധി പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥാപനത്തിലെ കൂടുതല്‍ പേര്‍ ലൈംഗീകപീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.

Post a Comment

0 Comments