കെ-സ്വിഫ്റ്റ് ബസുകൾ ആദ്യയാത്രയിൽ അപകടത്തിൽപ്പെട്ട സംഭവം; ഡ്രൈവർമാരെ ജോലിയിൽനിന്ന് നീക്കി

LATEST UPDATES

6/recent/ticker-posts

കെ-സ്വിഫ്റ്റ് ബസുകൾ ആദ്യയാത്രയിൽ അപകടത്തിൽപ്പെട്ട സംഭവം; ഡ്രൈവർമാരെ ജോലിയിൽനിന്ന് നീക്കി


 തിരുവനന്തപുരം: പുതുതായി സർവ്വീസ് ആരംഭിച്ച കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ മാനേജ്മെന്റ് നടപടി. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്ന് നീക്കംചെയ്തതായി കെ.എസ്.ആർ.ടി.സി അറിയിച്ചു.

ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ഏപ്രിൽ 11-ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും ഏപ്രിൽ 12-ന് രാവിലെ 10.25-ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് ബസുകൾ അപകടത്തിൽപ്പെട്ടത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് കെ-സ്വിഫ്റ്റിന്റെ ആദ്യ സർവീസുകൾ ഫ്ളാഗ് ഓഫ് ചെയ്തത്. ഇക്കൂട്ടത്തിലെ രണ്ട് ബസുകളാണ് അപകടത്തിൽപ്പെട്ടത്. കോടികൾ വലിയുള്ള ബസുകളാണ് കെ-സ്വിഫ്റ്റിന്റെ ഭാഗമായി കെഎസ്ആർടിസി റോഡിലിറക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ബസ് അപകടത്തിൽപ്പെടുമ്പോൾ വലിയ നഷ്ടം കെഎസ്ആർടിസിക്കുണ്ടാകും.

അപകടങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ സർക്കാരിനോട് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടിരുന്നു. ബസുകളെ കട്ടപ്പുറത്താക്കി സ്വിഫ്റ്റ് സർവീസിനെ പൊളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ അപകടം എന്ന് സംശയിക്കുന്നുവെന്ന് കെ.എസ്.ആർ.ടി.സി എംഡി കത്തിൽ പറഞ്ഞിരുന്നു.

Post a Comment

0 Comments