പണം ലഭിക്കാത്തതിനെ
തുടർന്ന് സന്ധ്യക്ക്
ശശിധരൻ വീട്ടിൽ നിന്നും ഇറങ്ങിയതിന് തൊട്ടു പിന്നാലെ മൂന്നംഗ
സംഘം വീട്ടിലെത്തി. ഇവർ ശശിധരനെ അന്വേഷിക്കുകയും പണം നൽകാനുണ്ടെന്ന് വീട്ടുകാരോട് പറയുകയും ചെയ്തു. അര ലക്ഷത്തി
ലേറെ രൂപയായിരുന്നു ആവശ്യപെട്ടിരുന്നത്.
സംഭവം അറിഞ്ഞ അയൽവാസികളും സിപിഎം പ്രവർത്തകരും സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തിരുന്നു. യുവാവ് വീടുവിട്ടതിൽ സംശയം തോന്നിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുശാൽനഗർ, നിധിൻ എന്നിവരുടെ നേതൃത്വത്തിൽ രാത്രി മുഴുവൻ കാഞ്ഞങ്ങാട് പരിസരത്തെ റെയിൽപ്പാളങ്ങളിൽ അന്വേഷണം നടത്തിയിരുന്നു ശശിധരൻ പറശിനി
ക്കടവിൽ പോകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞ് സന്തോഷ് കുശാൽനഗറിന്റെ നേതൃത്വത്തിൽ വാഹനം പിടിച്ചു രാത്രി തന്നെ ഇവർ പറശ്ശിനിക്കടവിലെത്തിയും അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഒറ്റ നമ്പർ ചൂതാട്ടത്തിൽ കുടുങ്ങിയാണ് ശശിധരൻ ജീവനൊടുക്കിയത് എന്ന് നാട്ടുകാർ
പൊലീസിനും വിവരം നൽകിയിട്ടുണ്ട്. ഭാര്യ ശാലിനി ജീവൻ ഏക മകൻ ഹരീഷ്, ചന്ദ്രൻ സഹോദരങ്ങൾ .
0 Comments