'ലിംഗം' പോയ സ്വാമിയുടെ അവസ്ഥ പരിതാപകരം!! ഒന്നും നേരെയാകില്ല!! പൂര്‍ണമായി നീക്കും?

'ലിംഗം' പോയ സ്വാമിയുടെ അവസ്ഥ പരിതാപകരം!! ഒന്നും നേരെയാകില്ല!! പൂര്‍ണമായി നീക്കും?

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമിയുടെ അവസ്ഥ പരിതാപകരമെന്ന് റിപ്പോര്‍ട്ടുകള്‍. ജനനേന്ദ്രിയം പൂര്‍വ സ്ഥിതിയിലാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ഛേദിക്കപ്പെട്ട ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തുവെങ്കിലും അത് ഫലപ്രദമാകില്ലെന്നാണ് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലൈംഗിക അതിക്രമം തടയുന്നതിനായി യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്.

ഡോക്ടര്‍മാര്‍ പറയുന്നത്
സ്വാമിയുടെ ജനനേന്ദ്രിയം ഒരിക്കലും പഴയത് പോലെയാകില്ലെന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. അറ്റുപോയ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തുവെങ്കിലും അത് ഫലപ്രദമാകില്ലെന്നാണ് പറയുന്നത്.

ചോര വാര്‍ന്നു പോയി
ആക്രമണം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് ഗംഗേശാനന്ദയെ ആശുപത്രിയില്‍ എത്തിക്കുന്നത്.അറ്റുപോയ ജനനേന്ദ്രിയവും കൂടെ കൊണ്ടുവന്നിരുന്നു. അറ്റുപോയ ഭാഗത്തു നിന്ന് രക്തം വാര്‍ന്നുപോകുകയും ചെയ്തിരുന്നു. ഇത് ഞരമ്പുകളുടെ ചലനശേഷി നഷ്ടമാക്കിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സജീവമാകില്ല
സ്വാമിയുടെ അറ്റുപോയ ലിംഗം ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തിരുന്നു. എന്നാല്‍ അതിനു ശേഷം നടത്തിയ പരിശോധനകളിലാണ് തുന്നിച്ചേര്‍ത്തഭാഗം സജീവമാകുന്നില്ലെന്ന് കണ്ടെത്തിയത്. ഇനി അതിനുളള സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അണുബാധ ഉണ്ടായാല്‍
തുന്നിച്ചേര്‍ത്ത ഭാഗത്ത് പഴുപ്പോ മറ്റോ ഉണ്ടായാല്‍ ലിംഗം പൂര്‍ണമായി നീക്കേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജനനേന്ദ്രിയം നഷ്ടമാവുകയും വൃഷണം തുടരുകയും ചെയ്താല്‍ ഭാവിയില്‍ അത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗംവന്ന ജനനേന്ദ്രിയം നീക്കം ചെയ്താല്‍ വൃഷണ സഞ്ചിയും ശസ്ത്രക്രിയ ചെയ്ത് നീക്കാറുണ്ടെന്നും ഇല്ലെങ്കില്‍ ലൈംഗിക വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ മനസിനെയും ശരീരത്തെയും അത് ദോഷകരമായി ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സ്വാമി പോലീസ് സെല്ലില്‍
ചികിത്സയില്‍ കഴിയുന്ന വ്യക്തിയുടെ പരിപൂര്‍ണ സമ്മതത്തോടെ ആയിരിക്കും പൂര്‍ണമായി നീക്കം ചെയ്യുന്നതിനുളള ശസ്ത്രക്രിയകള്‍ നടത്തുന്നത്. അതേസമയം ജൂണ്‍ മൂന്നുവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് ഗംഗേശാനന്ദ തീര്‍ഥപാദയെ. സ്വാമിയെ ആശുപത്രിയിലെ പൊലീസ് സെല്ലിലാണ് നിലവില്‍ താമസിപ്പിച്ചിരിക്കുന്നത്.

ആരോപണം
അതിനിടെ പെണ്‍കുട്ടിക്കെതിരെ കേസ് എടുക്കാനുള്ള സാധ്യതകള്‍ ഏറുന്നു. സ്വാമിയെ ക്രൂരമായി മുറിവേല്‍പ്പിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന് വിവരാവകാശ പ്രവര്‍ത്തകനായ പായിച്ചിറ നവാസ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ്. വര്‍ഷങ്ങളായി സ്വാമി പീഡിപ്പിച്ചിട്ടും എന്തുകൊണ്ട് നിയമവിദ്യാര്‍ത്ഥിനി കൂടിയായ പെണ്‍കുട്ടി ഇക്കാര്യം തുറന്നുപറഞ്ഞില്ലയെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമാണ് ഇയാളുടെ ആരോപണം.

ഉന്നത ബന്ധം
പരാതി ഇല്ലെങ്കില്‍ പോലും പെണ്‍കുട്ടിക്കെതിരെ കേസെടുക്കാമെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്. സംഭവ ദിവസം പേട്ട സിഐ പെണ്‍കുട്ടിക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ഐജി മനോജ് എബ്രഹാമിന്‍റെ നിര്‍ദേശപ്രകാരം അത് പിന്‍വലിക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ മത-രാഷ്ട്രീയ സംഘടനകളുടെ സാന്നിധ്യവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്നും പരാതിയില്‍ നവാസ് ആവശ്യപ്പെടുന്നുണ്ട്.

Post a Comment

0 Comments