ദളിത് ആക്ഷേപം നടത്തിയെന്നാരോപിച്ച് സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കേസ്

ദളിത് ആക്ഷേപം നടത്തിയെന്നാരോപിച്ച് സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കേസ്

കാഞ്ഞങ്ങാട്: ദളിത് സമൂഹത്തിന് അപകീര്‍ത്തിപ്പെടുത്തുംവിധം ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചുവെന്നാരോപിച്ച് പ്രശസ്ത തിരകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ പോലീസ് കേസെടുത്തു.
ഏച്ചിക്കാനം ചാമകൊച്ചിയില്‍ ബാലകൃഷ്ണന്റെ പരാതിയിലാണ് സന്തോഷ് ഏച്ചിക്കാനത്തിനെതിരെ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ്‌ഐ എ സന്തോഷ് കുമാര്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത ഡി.സി ബുക്ക്‌സിന്റെ കേരള ലിറ്ററേചര്‍ ഫെസ്റ്റിവെല്ലിന്റെ ഭാഗമായി 'എന്റെ കഥ  ദളിത് വിരുദ്ധമല്ല' എന്ന പരിപാടിയുടെ മുഖാമുഖം ചര്‍ച്ചയില്‍ സന്തോഷ് ഏച്ചിക്കാനം മാവിലന്‍ സമുദായത്തില്‍പ്പെട്ട തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നാണ് ബാലകൃഷ്ണന്റെ പരാതിയില്‍ പറയുന്നത്.
 മാവിലന്‍ സമുദായത്തെയും സര്‍വ്വോപരി പട്ടികജാതി  പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെയും മനപൂര്‍വ്വം അവഹേളിക്കണമെന്ന ഉദ്ദേശത്തോട് കൂടി സന്തോഷ് സമൂഹത്തിന്റെ മുന്നില്‍ പരസ്യമായി ജാതി വര്‍ഗ്ഗ വര്‍ണ്ണ ഭാഷപരമായി വിവേചനം പുലര്‍ത്തുകയും സ്ത്രീ വിരുദ്ധതയും സ്ത്രീകളുടെ അഭിമാനത്തെ സമൂഹത്തില്‍ മുറിവേല്‍പ്പിച്ചതായും ബാലകൃഷ്ണന്റെ പരാതിയിലുണ്ട്. പിന്നോക്കക്കാരെ  മനപ്പൂര്‍വ്വം അധിക്ഷേപിക്കുകയും അപമാനിക്കുകയും പൊതുജനങ്ങളുടെ മുമ്പില്‍ അറപ്പും വെറുപ്പും ഉളവാക്കുന്ന രീതിയില്‍ സന്തോഷ് സംസാരിച്ചുവെന്നുമാണ് ബാലകൃഷ്ണന്റെ പരാതി. എസ്‌സി എസ്ടി ആക്ട് 31 യു പ്രകാരമാണ് ഹൊസ്ദുര്‍ഗ് പോലീസ് സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Post a Comment

0 Comments