കുഞ്ഞിന്റെ മൃതദേഹം കുഴിച്ച് മൂടിയ സംഭവം; സ്വഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്

കുഞ്ഞിന്റെ മൃതദേഹം കുഴിച്ച് മൂടിയ സംഭവം; സ്വഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്


കാഞ്ഞങ്ങാട്: ഇതര സംസ്ഥാന ദമ്പതികള്‍ കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ മൃത ദേഹം കുഴിച്ച് മൂടിയ സംഭവത്തില്‍ ദൂരുഹതയില്ലെന്നും മരണം സ്വഭാവികമാ ണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. മരണം കൊലപാതകമല്ല, ശരീരം പൂര്‍ണ്ണമായും മണ്ണയാതിനാല്‍ ഏത് രോഗത്തിലാണ് കുഞ്ഞു മരിച്ചത് എന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്നാണ് പൊലിസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ കുഴിച്ചു മൂടിയ സ്ഥലമായ കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റിന് സമീപത്ത് വെച്ച് സ് പെഷ്യല്‍ തഹസില്‍ദാര്‍ രത്‌നാകരന്റെ സാന്നിധ്യത്തില്‍് പൊലിസ് കുഴിച്ചെടുത്തത്. രാജസ്ഥാന്‍ ദമ്പതികളായ കാജല്‍-ബാന ദമ്പതികള്‍ മുന്നാഴ്ച മുമ്പ് കുഴിച്ചു മൂടിയ നവജാത ശിശുവി ന്റെ മൃത ദേഹമാണ് പൊലിസ് കുഴിച്ചെടുത്തിരിക്കുന്നത്.  പരിയാരം മെഡിക്കല്‍ കോളേജിലെ പൊലിസ് സര്‍ജന്‍ ഡോ.എസ് ഗോപാലകൃഷ്ണനും കുഞ്ഞിനെ കുഴിച്ച് മൂടി പുറ ത്തെടുക്കുന്നിടത്ത് എത്തിയിരുന്നു. കുഞ്ഞിന്റെ പിതാവ് ബാനയാണ് കുഞ്ഞിന്റെ മൃത ദേഹമുള്ള കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റിലെ റെയില്‍വേ സ്റ്റേഷന്‍ റോഡിന് തൊട്ടടുത്തുള്ള കാടുകയറിയ സ്ഥലം പൊലിസിന് കാണിച്ചു കൊടുത്തത്. സ്ഥലത്ത് കല്ലുകള്‍ വെച്ചതിനാല്‍ പൊലിസ് പെട്ടന്ന് മൃത ദേഹം കുഴി ച്ചെടുത്തിരുന്നു. പൂര്‍ണ്ണമായും മണ്ണായി മാറിയ മൃതദേഹം പൊലിസ് പ്ലാസ്റ്റിക്കിലാക്കിയാണ് പുറത്തു കൊണ്ടു വന്നത്. അസുഖ ത്തെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ച തെന്നാണ് പിതാവ് പറയുന്ന തെന്നാണ് പൊലിസ് വ്യക്തമാക്കിയിരുന്നു.  ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ് റ്റേഷന്‍ പരിധിയില്‍  കാജലടക്കമുള്ള ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ അടിപിടിക്കിടയുണ്ടായി. ഇതിനെ തുടര്‍ന്ന് ഇവരെ പൊലിസ് സ് റ്റേഷനില്‍ എത്തിയപ്പോഴാണ് കാജല്‍ സ്വന്തം കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയവളാണ് എന്ന് കൂട്ടത്തിലുള്ളവര്‍ ആരോപിച്ചു. ഇതേ, തുടര്‍ന്ന് പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ തന്റെ കുഞ്ഞിനെ കോട്ട ച്ചേരി മല്‍സ്യമാര്‍ക്കറ്റിന് സമീപം കുഴിച്ചിട്ടതായി കാജല്‍ വെളി പ്പെടുത്തി. ഇതിനെ തുടര്‍ന്ന് കാജല്‍-ബാന ദമ്പതികളെ കണ്ണൂര്‍ പൊലിസ് ഹോസ്ദുര്‍ഗ് പൊലിസിന് കൈമാറുകയായിരുന്നു. ശേഷമാണ് ഇവരെ വെച്ച് കുഞ്ഞിന്റെ മരണത്തിന്റെ ദുരൂഹത നീക്കാന്‍ പൊലിസ് സംഘം കുഞ്ഞി നെ കുഴിച്ചിട്ടത് വന്ന് മൃത ദേഹം പുറ ത്തെടുത്തത്.

Post a Comment

0 Comments