തിങ്കളാഴ്‌ച, സെപ്റ്റംബർ 07, 2020

തിരുവനന്തപുരം: ഹോമിയോ മരുന്ന് കഴിച്ചാല്‍ പ്രതിരോധ ശേഷി കിട്ടുമെന്ന് ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍. ഇത് തെളിഞ്ഞിട്ടുണ്ടെന്ന് അസോസിയേഷന്‍ അവകാശപ്പെട്ടു.

മറ്റ് ചികിത്സാ വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയാണ് അലോപ്പതി ഡോക്ടര്‍മാര്‍ക്കെന്ന് ഹോമിയോ ഡോക്ടറും സംവിധായകനുമായ ഡോ. ബിജു പറഞ്ഞു. അദ്ദേഹത്തിന്റെ പഠനത്തെ അധികരിച്ച് കൊണ്ട് ആരോഗ്യമന്ത്രി നടത്തിയ ഹോമിയോ അനുകൂല പ്രസ്താവനയ്‌ക്കെതിരെ ഐഎംഎ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

ഹോമിയോ മരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ മാത്രമേ വൈറസ് ബാധിതര്‍ ആയിട്ടുള്ളുവെന്നും കൂടാതെ രോഗബാധിതരായവര്‍ക്ക് രോഗം വളരെ ഭേദപ്പെട്ടെന്നും ആയിരുന്നു മന്ത്രിയുടെ പ്രസ്താവന. അതേസമയം, ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാനത്ത് ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഹോമിയോ മരുന്നിൻ്റെ ഫലപ്രാപ്തി സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞതെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

എന്നാല്‍, ഇതിനുശേഷം ഐഎംഎ ആരോഗ്യമന്ത്രിക്കെതിരെ ഐഎംഎ രൂക്ഷ വിമര്‍ശനം നടത്തി. ആരോഗ്യമന്ത്രി ജനങ്ങളെ കരുതിക്കൂട്ടി പറ്റിക്കുകയാണെന്ന് ശാസ്ത്രസാഹിത്യ പരിഷത് മുന്‍ പ്രസിഡന്റ് ഡോ. കെപി അരവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 'ഫലപ്രാപ്തിയെപ്പറ്റി യാതൊരു തെളിവുമില്ലാത്ത' ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊവിഡിനെതിരെയുള്ള ജാഗ്രതക്കുറവ് വരുത്തുമെന്നാണ്' ഡോക്ടര്‍മാരുടെ പറയുന്നത്.