പള്ളിക്കര : ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് അകാരണമായി വോട്ടർമാരെ തള്ളാൻ സി.പി.എം പരാതി നൽകുകയും ഇന്ന് പഞ്ചായത്തിൽ ഹിയറിംഗ് നടക്കുകയുമുണ്ടായി. നോട്ടീസ് ലഭിച്ച മുഴുവൻ ആളുകളും സെക്രട്ടറിയെ താമസമുണ്ടെന്ന റേഷൻ കാർഡ് ഉൾപ്പെടെയുളള രേഖകൾ ഹാജരാക്കുകയും സെക്രട്ടറി താമസമുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം പുറത്തിറങ്ങുമ്പോൾ സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകൾ അവിടെയുണ്ടായിരുന്ന യു.ഡി.എഫ് പളളിക്കര പഞ്ചായത്ത് കൺവീനറും, ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ സുകുമാരൻ പൂച്ചക്കാട്; മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം ജോ. സെക്രട്ടറി ആഷിക്ക് റഹ്മാൻ, പൂച്ചക്കാട്ടെ പി.എസ്.മുഹമ്മദ് കുഞ്ഞി എന്നിവരാണ് പരിക്ക് പറ്റി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
ഹിയറിംഗിന് ഹോസ്പിറ്റലിൽ നിന്നും അഡ്മിറ്റ് ചെയ്തിരുന്ന രോഗി പോലും രേഖകളുമായി എത്തുകയുണ്ടായി. കൂലി തൊഴിലാളികളായ നിരവധി പേരെയാണ് സി.പി.എം നേതാക്കൾ കരുതി കൂട്ടി തള്ളാൻ കൊടുത്തത്. ഹാജരായവർ പരാതി നൽകിയവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞു.
ആഗസ്ത് 17 ന് പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി വിളിച്ചു ചേർത്ത വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ഫോറം 5 ൽ വോട്ടർമാരെ തള്ളുവാൻ അപേക്ഷ നൽകേണ്ടതില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ ധാരണയായിരുന്നു.
ഈ ധാരണ സി.പി.എം ലംഘിക്കുകയും, യു.ഡി.എഫ് ഫോറം 5 ൽ അക്ഷേപം കൊടുക്കാതിരിക്കുകയുമായിരുന്നു.
മുൻ പഞ്ചായത്ത് പ്രസിഡണ്ടിന്റെ രണ്ട് മക്കളെയടക്കം വ്യാപകമായി ഇരട്ട വോട്ടുകൾ ചേർക്കുകയും, ഭരണ സ്വാധീനം ഉപയോഗിച്ച് രേഖകളില്ലാതെ വോട്ടുചേർക്കുന്നതിന് ഇടതുപക്ഷ ഉദ്യോഗസ്ഥന്മാർ കൂട്ടുനിൽക്കുന്നത് യു.ഡി.എഫ് നേതാക്കൾ ചോദ്യം ചെയ്തിരുന്നു. തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എം ഭരണകക്ഷികളുടെയും, ഉദ്യോഗസ്ഥരുടെയും നീക്കത്തിൽ കഴിഞ്ഞ ദിവസം യു ഡി എഫ് നേതൃത്വം ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. കോറോണ പ്രോട്ടോകോൾ ലംഘനം നടത്തിയാണ് 50 ൽ അധികം വരുന്ന സി.പി.എം നേതാക്കളും പ്രവർത്തകരും പഞ്ചായത്ത് പരിസരത്ത് കൂട്ടം കൂടിയത്.
