മിസ് കോളിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗീക ചൂഷണത്തിന് ഇരയാക്കി; നഗ്നചിത്രങ്ങള്‍ കാട്ടി പണം തട്ടിയ യുവാവ് പിടിയില്‍

LATEST UPDATES

6/recent/ticker-posts

മിസ് കോളിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗീക ചൂഷണത്തിന് ഇരയാക്കി; നഗ്നചിത്രങ്ങള്‍ കാട്ടി പണം തട്ടിയ യുവാവ് പിടിയില്‍

 

കണ്ണൂർ: ആകസ്മികമായി മിസ് കോളിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വലയിലാക്കിയതിനു ശേഷം പല തവണ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ യുവാവ് റിമാൻഡിൽ. കണ്ണൂരിലെ വളപട്ടണത്താണ് കേസിനാസ്പദമായ സംഭവം. ഏതാനും മാസങ്ങൾക്ക് മുൻപ് യുവാവിൻറെ ഫോണിൽ നിന്നും നമ്പർ മാറി യുവതിയുടെ ഫോണിലേക്ക് ഒരു കോൾ വന്നതാണ് തുടക്കം. പിന്നീട് കോൾ തുടർച്ചയായി വരികയും ഭർതൃമതിയായ യുവതിയുമായുള്ള ബന്ധം ദൃഢമാവുകയും ചെയ്തു.


ഗൾഫിൽ ജോലി ചെയ്തു വരികയായിരുന്നയാളുടെ ഭാര്യയാണ് ഫോൺ കെണിയിൽ വീണത്. തുടർന്ന് പ്രണയം മുറുകുകയും യുവാവ് യുവതിയെ പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍ ഇവരുടെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഈ ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിലുടെ പുറത്തുവിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.


പല തവണ പണം നൽകിയിട്ടും ഭീഷണി തുടരുന്നതിനാലാണ് യുവതി വളപട്ടണം പോലീസില്‍ പരാതി നൽകിയത് .ഇതിനെ തുടർന്നാണ് പോലീസ് ഇരിണാവ് മടക്കരയിലെ അവറാന്‍ ഹൗസില്‍ ജസീലി (27) നെ അറസ്റ്റു ചെയ്തത്. വളപട്ടണം ഇന്‍സ്‌പെക്ടര്‍ പി.ആര്‍ മനോജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പാപ്പിനിശേരി റെയില്‍വെ ഗെയിറ്റിന് സമീപത്തെ ഗള്‍ഫുകാരന്റെ ഭാര്യയായ 27കാരിയെയാണ് പീഡനത്തിനിരയായത്. മൊബൈല്‍ ഫോണിലെ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവതിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലും ആളില്ലാത്ത നേരങ്ങളിൽ വീട്ടിലും വെച്ച് പീഡിപ്പിക്കുകയായിരുന്നു.


2019 നവംബറില്‍ യുവതിയുടെ വീട്ടിലെത്തിയ പ്രതി പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോകളെടുത്ത് വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 2020 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പല ദിവസങ്ങളിലായി പ്രതി യുവതിയുടെ വീട്ടില്‍ വച്ചും ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ്‌ കേസെടുത്തത്. പോലീസ്‌ കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റു ചെയ്തു.ഇയാളിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

0 Comments