ജിഫ്രി തങ്ങൾക്കെതിരായ ഭീഷണി ആഭ്യന്തര വകുപ്പ് ഗൗരവമായി കാണണം: പോപുലർ ഫ്രണ്ട്

LATEST UPDATES

6/recent/ticker-posts

ജിഫ്രി തങ്ങൾക്കെതിരായ ഭീഷണി ആഭ്യന്തര വകുപ്പ് ഗൗരവമായി കാണണം: പോപുലർ ഫ്രണ്ട്

 



കോഴിക്കോട്: സമസ്ത പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ ഭീഷണി ആഭ്യന്തര വകുപ്പ് ഗൗരവമായി കാണണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


കേരളത്തിലെ മുസ്‌ലിം മതനേതാക്കളേയും പണ്ഡിതന്മാരേയും പ്രസ്ഥാനങ്ങളേയുമൊക്കെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണിത്. സമുദായത്തിന് നേരെയുള്ള വിദ്വേഷ പ്രചാരണങ്ങളും ഭീഷണിയുമൊക്കെ വർധിച്ചു വന്നിട്ടും ആഭ്യന്തര വകുപ്പ് തുടരുന്ന നിസംഗത അപകടകരമാണ്. അന്വേഷണത്തിനു തയ്യാറാവാതെ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് സമുദായത്തിൽ ഭിന്നത സൃഷ്ടിക്കാൻ ഇടയാക്കും. അതുകൊണ്ടു തന്നെ അന്വേഷണത്തിനായി യോജിച്ച ശബ്ദമുയർത്താൻ സമുദായം മുന്നോട്ടു വരണം.


കേരളത്തിലെ സമുന്നതനായ പണ്ഡിതനും നേതാവുമായ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ ഭീഷണി മുഴക്കുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണണം. ഇതിനുപിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണം. ഭീഷണിയുടെ ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷിച്ച് കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിൻ്റെ പിന്നിലുള്ള താൽപര്യങ്ങളും പുറത്തുകൊണ്ടുവരണം. തങ്ങൾക്ക് പരാതിയില്ലെങ്കിൽ പോലും വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പോലിസ് സ്വമേധയാ കേസെടുത്ത് വിശദമായ അന്വേഷണത്തിലൂടെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.

Post a Comment

0 Comments