കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പേര മകന് സ്ക്കൂട്ടർ ഓടിക്കാൻ നൽകിയതിന് 72 കാരനെതിരേ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു .ഞാണിക്കടവിലെ ബാവയ്ക്കെ തിരെയാണ് കേസെടുത്തത്. അലാമിപ്പള്ളിയിൽ വാഹന പരിശോധനക്കിടയിലാണ് പതിനേഴുകാരൻ സ്ക്കൂട്ടർ ഓടിച്ച് വരുന്നത് ശ്രദ്ധയിൽ പെട്ടത്.ബാവയെ വിളിച്ചു വരുത്തിയ പോലീസ് സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
ഉപ്പൂപ്പയാണ് വാഹനം ഓടിക്കാൻ നൽകിയതെന്ന് കുട്ടി തന്നെയാണ് പറഞ്ഞത്.
0 Comments