പത്തനംതിട്ട:അടൂരില്‍ മൂന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ തൊഴിലുറപ്പ് തൊഴിലാളികൾ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. .തമിഴ്‌നാട് സ്വദേശിനിയായ യുവതി ഭിക്ഷ യാചിച്ച് വീട്ടിലെത്തിയ ശേഷം സിറ്റൗട്ടിലിരുന്ന കുട്ടിയെയും എടുത്ത് ഓടുകയായിരുന്നു.നാടോടി സ്ത്രീ കുഞ്ഞിനെയും എടുത്ത് ഓടുന്നത് ആദ്യം കണ്ടത് തൊഴിലുറപ്പ് തൊഴിലാളികളാണ്.ശേഷം ഇവര്‍തന്നെയാണ് നാടോടി സ്ത്രീയുടെ പിന്നാലെയോടി കുട്ടിയെ രക്ഷപ്പെടുത്തിയത്.
തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.പൊലീസിന്റെ പിടിയിലായപ്പോള്‍ യുവതി ഊമയായി അഭിനയിച്ചു .നാടോടി സ്ത്രീയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്നാണ് പൊലീസ് പറഞ്ഞു.രാവിലെ ഇവര്‍ പല വീടുകളിലും ഭിക്ഷ യാചിച്ച് ചെന്നിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.വീട്ടുകാര്‍ പണം എടുക്കാനായി വീട്ടിനകത്തേക്ക് പോയപ്പോഴാണ് സിറ്റൗട്ടിലിരുന്ന കുട്ടിയെയും എടുത്ത് നാടോടി സ്ത്രീ ര്ക്ഷപ്പെടാന്‍ ശ്രമിച്ചത്.
0 Comments