രഹ്ന ഫാത്തിമ അടിച്ചു പുറത്താക്കി; പരാതിയുമായി അമ്മ

LATEST UPDATES

6/recent/ticker-posts

രഹ്ന ഫാത്തിമ അടിച്ചു പുറത്താക്കി; പരാതിയുമായി അമ്മ



രഹ്ന ഫാത്തിമയും മുന്‍ പങ്കാളി മനോജ് ശ്രീധറും തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന പരാതിയുമായി രഹ്നയുടെ മാതാവ് പ്യാരി.


ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനിലാണ് മാതാവ് പരാതി നല്‍കിയത്. ഇന്നലെയാണ് ഇവര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. മരിച്ചു പോയ തന്റെ ഭര്‍ത്താവിന്റെ ജോലിയാണ് മകള്‍ രഹ്നയ്ക്ക് കിട്ടിയതെന്നും, ശബരിമല പ്രവേശനം മുതല്‍ ഗോമാതാ ഫ്രൈ വരെ ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി സംഭവത്തില്‍ ആ ജോലി നഷ്ടമായെന്നും ഇവര്‍ പറയുന്നു.


കൂടാതെ പ്രായപൂര്‍ത്തിയാകാത്ത മകനെ കൊണ്ട് തന്റെ നഗ്ന ശരീരത്തില്‍ പെയിന്റിങ് ചെയ്തതിന്റെ പേരിലും രഹ്നയ്ക്കെതിരെ കേസുണ്ട്. ഇതിനിടെ ബിഎസ്‌എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞു കൊടുക്കേണ്ടി വരികയും ചെയ്തു.തുടര്‍ന്ന് കൊച്ചിയിലെ ഫ്ലാറ്റ് എടുക്കാന്‍ വേണ്ടി തന്റെ പക്കല്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ രഹ്ന വാങ്ങുകയും അത് തിരികെ ചോദിച്ചപ്പോള്‍ തന്നെ അടിച്ചിറക്കുകയും ചെയ്തു എന്നാണു പരാതി. മനോജ് ശ്രീധറും തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ഇവര്‍ പരാതിയില്‍ പറയുന്നു.


കൂടാതെ തനിക്ക് പെന്‍ഷനായി കിട്ടിയിരുന്ന 10000 രൂപ ഇവര്‍ വാങ്ങിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തന്റെ സാധന സാമഗ്രികള്‍ പോലും എടുക്കാന്‍ സമ്മതിക്കാതെ തന്നെ അടിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് താന്‍ ഓരോ ബന്ധുക്കളുടെ വീട്ടിലാണ് അഭയം തേടിയിരിക്കുന്നത്. എന്നാല്‍ ഇവരെ വിളിച്ചു രഹ്ന ഭീഷണിപ്പെടുത്തുകയും തന്നെ ഇറക്കിവിടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു എന്നാണു ഇവരുടെ പരാതി. തന്റെ സാധനങ്ങള്‍ രഹ്‌നയുടെ ഫ്ലാറ്റില്‍ നിന്ന് എടുക്കാനും പോലീസ് സഹായം ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.


Post a Comment

0 Comments