കാഞ്ഞങ്ങാട്: ഓപ്പറേഷൻ പി. ഹണ്ട് എന്ന പേരിൽപൊലിസ് നടത്തിയ പരിശോധനയിൽ കുട്ടികളുടെ അശ്ലീല ചിത്രം വെബ്സൈറ്റിൽ തിരഞ്ഞ അഞ്ച് പേർ കുടുങ്ങി. ഇവരുടെ മൊബൈൽ ഫോണുകൾ പൊലിസ് പിടിച്ചെടുത്തു. കാസർകോട് ജില്ലയിലെ വിവിധ പാെലിസ് സ്റ്റേഷൻ പരിധികളിലാണ് വ്യാപക പരിശോധന നടത്തിയത്.
അമ്പലത്തറ പൊലിസ് സ്റ്റേഷൻ പരിധിയിലെ ലാലൂർ മുട്ടുകാനത്ത് ഭാര്യ വീട്ടിലെത്തിയ ചീമേനി സ്വദേശിയുടെ ഫോൺ പിടിച്ചെടുത്തു. ബേക്കൽ സ്റ്റേഷൻ പരിധിയിലെ പെരിയ ചെർക്കപ്പാറ,വെള്ളരിക്കുണ്ട് പരിധിയിലെ പരപ്പ കനകപ്പള്ളി , ,മഞ്ചേശ്വരം പൊലീസ് പരിധിയിലെ മുളിയടുക്കം കോയിപ്പാടി, കുമ്പള സ്റ്റേഷൻ പരിധിയിലെ പെെവളികെ കയർകട്ട എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.പരപ്പ കനകപ്പള്ളിയിൽ നിന്ന് ഇതര സംസ്ഥാഥാനത്തെ 29കാരന്റെ ഫോണാണ് പിടിച്ചെടുത്തത്.ബംഗാൾ സ്വദേശിയാണ്.പലരും സൈറ്റ് ഡൗൺലോഡ് ചെയ്ത് വാട്സ്ആപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതായി കണ്ടെത്തി.പ്രാഥമിക പരിശോധനയിൽ ഫോണിന്റെ സ്റ്റോറേജിൽ ഫോണാഗ്രഫി സംബന്ധമായ വീഡിയോകളും ഗൂഗിൾ സർച്ച് ഹിസ്റ്ററിയിൽ ഫോണോഗ്രഫി ചൈൽഡ് സംബന്ധമായ ബ്രൗസ് ഹിസ്റ്ററിയും കണ്ടെത്തി. കൂടുതൽ പരിശോധന നടത്തുമെന്ന് പൊലിസ് പറഞ്ഞു. ഫോണുകൾ വിദഗ്ധ പരിശോധനക്കയക്കും.
0 Comments