അയൽവീട്ടിലെ കുളിമുറിയിൽ ഒളികാമറ; ഹിന്ദു ജാഗരണ വേദി പ്രവർത്തകൻ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

അയൽവീട്ടിലെ കുളിമുറിയിൽ ഒളികാമറ; ഹിന്ദു ജാഗരണ വേദി പ്രവർത്തകൻ അറസ്റ്റിൽ

മംഗളൂരു: അയൽവീട്ടിലെ കുളിമുറിയിൽ ഒളികാമറ സ്ഥാപിച്ച് യുവതിയുടെ വിഡിയോ പകർത്തിയെന്ന പരാതിയിൽ യുവാവിനെ ദക്ഷിണ കന്നട ജില്ലയിലെ മുൽകി പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു ജാഗരണ വേദി പക്ഷികെരെ യൂനിറ്റ് അംഗവും കെമറാൽ പഞ്ചായത്തിലെ ഹൊസകഡു സ്വദേശിയുമായ സുമന്ത് പൂജാരിയാണ് (22) അറസ്റ്റിലായത്.  ബുധനാഴ്ച രാത്രി 11ന് കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ കണ്ട യുവതിയുടെ ബഹളം കേട്ടെത്തിയ അയൽക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ സംഘ്പരിവാർ നേതാക്കളുടെ ഇടപെടലിന് വഴങ്ങി ആൾജാമ്യത്തിൽ വിട്ടയച്ചു. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് പ്രജ്വൽ എന്നയാൾ വെള്ളിയാഴ്ച നൽകിയ പരാതിയിലാണ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തത്.  മൊബൈൽ ഫോൺ വിദഗ്ധ പരിശോധനക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജയിൻ പറഞ്ഞു. മംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

Post a Comment

0 Comments