ചിത്താരി റഗുലേറ്റർ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ചിത്താരി റഗുലേറ്റർ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 




അടുത്ത രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 70,85,000 കുടുംബങ്ങളിലേക്ക് ടാപ്പിലൂടെ ശുദ്ധജലം എത്തിക്കാനുള്ള പ്രയത്നമാണ് നടത്തി കൊണ്ടിരിക്കുന്നതെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചിത്താരി പുഴയ്ക്ക് കുറുകെ നിർമിക്കുന്ന റെഗുലേറ്ററിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ അധികാരത്തിലെത്തുമ്പോൾ , ശുദ്ധജലം ലഭിച്ചു കൊണ്ടിരുന്നത് ഇരുപത്തഞ്ച് ശതമാനം കുടുംബങ്ങൾ ആയിരുന്നത് നിലവിൽ അമ്പത് ശതമാനമായി.വിവിധ തലങ്ങളിൽ ജല സേചനത്തിന്റെ സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. നാണ്യവിളകൾക്കും ജലം നൽകുന്നതിനുള്ള പദ്ധതിയുടെ നടപടികൾ പൂർത്തിയായി കഴിഞ്ഞു .കൃഷി , സഹകരണം, വൈദ്യുതി വകുപ്പുകയുമായി സഹകരിച്ച് പുതിയ രീതിയിൽ ജല സേചനത്തിന് മാർഗം കണ്ടെത്തി കൃഷിയെ സഹായിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപകൽപ്പന ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.എച്ച് കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിച്ചു. 

സൂപ്രണ്ടിംഗ് എഞ്ചിനീയർ മൈനർ ഇറിഗേഷൻ നോർത്ത് സർക്കിൾ (കോഴിക്കോട്) എം.കെ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ , മുൻ എം എൽ എ കെ കുഞ്ഞിരാമൻ, നബാർഡ് എ.ജി.എം കെ.ബി ദിവ്യ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ , പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ , അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ , പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് തസ്വിൻ വഹാബ്, അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് , പള്ളിക്കര ഗ്രാമ പഞ്ചായത്ത് അംഗം ഷക്കീല ബഷീർ , അജാനൂർ ഗ്രാമ പഞ്ചായത്ത് അംഗം ഹാജിറ അബ്ദുൽ ഖാദർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.വി ബാല,കൃഷ്ണൻ , പി.കെ ഫൈസൽ, സി.പി ബാബു, മാഹിൻ ഹാജി കല്ലട്ര, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, എം ഹമീദ് ഹാജി, പി.പി രാജൻ, കരീം ചന്തേര, രതീഷ് പുതിയ പുരയിൽ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ടി.വി ബാലകൃഷ്ണൻ, വി.ടി നന്ദകുമാർ , വി.കെ രമേശൻ, ജെറ്റോ ജോസഫ് , സി.എസ്. തോമസ്, വി.പി അടിയോടി എന്നിവർ സംസാരിച്ചു. ജല വിഭവ വകുപ്പ് ചീഫ് എഞ്ചിനീയർ ആർ പ്രിയേഷ് സ്വാഗതവും മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ടി സഞ്ജീവ് നന്ദിയും പറഞ്ഞു.

865 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും 

ചിത്താരി റെഗുലേറ്റർ നിർമാണം പൂർത്തിയായാൽ പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിൽ കുടിവെള്ളത്തിനും കാർഷിക ജലസേചനത്തിനും പ്രയോജനപ്പെടും.
കോവളം-ബേക്കൽ ദേശീയ ജലപാതയുടെ ഭാഗമായി വരുന്ന റഗുലേറ്റർ, നബാർഡിൽ നിന്ന് 33.28 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്.ചിത്താരി പുഴക്ക് കുറുകെ റഗുലേറ്റർ നിലവിൽ വന്നാൽ ഉപ്പുവെള്ളം പ്രതിരോധിക്കാനാവും. 
 നിലവിലുള്ള ഉപയോഗ ശൂന്യമായ റഗുലേറ്ററിന്റെ 270 മീറ്റര്‍ മുകള്‍ ഭാഗത്തായാണ് നിര്‍മ്മിക്കുന്നത്. പള്ളിക്കര അജാനൂർ , പഞ്ചായത്തുകളിലെ 1095 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് പ്രയോജനപ്പെടുകയും ഏകദേശം 865 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും ചെയ്യും. കോവളം ബേക്കൽ ജലപാതയുടെ ഭാഗമായതിനാൽ ടൂറിസം വികസനത്തിനും പദ്ധതി ഏറെ ഗുണം ചെയ്യും.

Post a Comment

0 Comments