കളമശ്ശേരി സ്ഫോടനം നടത്തിയത് എസ്ഡിപിഐ എന്ന് പ്രചരിപ്പിച്ചതിന് കേസെടുത്തു

LATEST UPDATES

6/recent/ticker-posts

കളമശ്ശേരി സ്ഫോടനം നടത്തിയത് എസ്ഡിപിഐ എന്ന് പ്രചരിപ്പിച്ചതിന് കേസെടുത്തു


 കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികള്‍ നടത്തിയ പ്രാര്‍ഥനാ സമ്മേളനത്തിനിടെ സ്‌ഫോടനം നടത്തിയതിന് പിന്നാലെ വിദ്വേഷം പ്രചരിപ്പിച്ചതിന് പത്തനംതിട്ടയില്‍ കേസ്. റിവ ഫിലിപ്പ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

അതേതേസമയം കളമശേരി സ്‌ഫോടനക്കേസ് പ്രതി മാര്‍ട്ടിന്‍ സ്‌ഫോടനം നടത്തിയ ശേഷം തൃശൂരില്‍ മുറിയെടുത്ത് താമസിച്ചെന്ന് വിവരം ലഭിച്ചു. ഇവിടെ നിന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ പകര്‍ത്തിയതെന്നാണ് സൂചന.കൊരട്ടിയില്‍ നിന്നും തൃശൂരിലേക്കുള്ള ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന മിറാക്കിള്‍ റെസിഡന്‍സിയിലാണ് മാര്‍ട്ടിന്‍ റൂം എടുത്തത്.10.45ഓടെ എടുത്ത റൂം 11 മണിയോടെ വെക്കേറ്റ് ചെയ്തു.ഡൊമിനിക്ക് മാര്‍ട്ടിന് സാങ്കേതിക കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നാണ് പൊലീസ് അനുമാനിക്കുന്നത്. നെടുമ്പാശേരി അത്താണിയിലെ വീട്ടില്‍ വെച്ചാണ് ബോംബ് നിര്‍മാണം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് സ്‌ഫോടക വസ്തുക്കള്‍ വെച്ചത്. നാടന്‍ വസ്തുകളാണ് സ്‌ഫോടനത്തിനു ഉപയോഗിച്ചത്. സ്‌ഫോടനത്തിന് ശേഷം പ്രതി ഫോണില്‍ സംസാരിച്ച കൊച്ചി സ്വദേശിയെയും പൊലീസ് ചോദ്യം ചെയ്യും. സ്‌ഫോടനത്തില്‍ ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Post a Comment

0 Comments