കാസർകോട് പള്ളത്ത് ട്രെയിൻ തട്ടി മരിച്ചത് മോഷ്ടാക്കളെന്ന് സൂചന; സ്ഥലത്തുനിന്ന് ലഭിച്ചത് മോഷണം പോയ രണ്ടു മൊബൈലുക

LATEST UPDATES

6/recent/ticker-posts

കാസർകോട് പള്ളത്ത് ട്രെയിൻ തട്ടി മരിച്ചത് മോഷ്ടാക്കളെന്ന് സൂചന; സ്ഥലത്തുനിന്ന് ലഭിച്ചത് മോഷണം പോയ രണ്ടു മൊബൈലുക




പള്ളം റെയിൽവേ ട്രാക്കിന് സമീപം ട്രെയിനിടിച്ച് മരിച്ചവർ മോഷ്ടാക്കളെന്ന് സൂചന.;സ്ഥലത്തുനിന്ന് ലഭിച്ചത് മോഷണം പോയ രണ്ടുമൊബൈലുകൾ; മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്കുമാറ്റി


കാസർകോട്: പള്ളം റെയിൽവേ ട്രാക്കിന് സമീപം ട്രെയിനിടിച്ച് മരിച്ചവർ മോഷ്ടാക്കളെന്ന് സൂചന. സംഭവസ്ഥലത്തുനിന്ന് മോഷണം പോയ രണ്ട് മൊബൈലുകൾ കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരിൽ ഒരാൾ നിഹാൽ എന്ന മുഹമ്മദ് ഷഹീർ ആണെന്ന് പൊലീസ് സംശയിക്കുന്നു. നിഹാലിന് വിദ്യാനഗർ അടക്കം നിരവധി പൊലീസ് സ്റ്റേഷനുകളിൽ മൊബൈൽ മോഷണ കേസുകൾ നിലവിലുണ്ട്. സ്ഥലത്തുനിന്ന് കണ്ടെത്തിയ ഒരു മൊബൈലിലേക്ക് ഒരു പെൺകുട്ടിയുടെ ഫോൺ വന്നിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നിഹാലിനെയാണ് പെൺകുട്ടി വിളിച്ചതെന്ന് വ്യക്തമായി.അതേസമയം മരിച്ച രണ്ടാമത്തെ ആളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പൊലീസ് സൈബർ സെല്ല് വഴി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറലാശുപത്രിയിലേക്ക് മാറ്റി.കാസർകോട് കരിപ്പൊടിയിലെ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ ഗണേഷിന്റെയും ബാലകൃഷ്ണന്റെയും മൊബൈൽ ഫോണുകൾ തിങ്കളാഴ്ച രാത്രി മോഷണം പോയിരുന്നു. ചൊവ്വാഴ്ച പുലർച്ചേയാണ് ഈ വിവരം ഇരുവരും അറിയുന്നത്. ഇതേ തുടർന്ന് രാവിലെ തന്നെ ഇരുവരും ടൗൺ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചിരുന്നു. പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് രണ്ടുപേർ ട്രെയിനിടിച്ച് മരിച്ചതായുള്ള വിവരം പൊലീസിന് ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് രണ്ടു മൊബൈലുകൾ സംഭവ സ്ഥലത്തുനിന്ന് ലഭിച്ചത്. ഇത് പരിശോധിച്ചപ്പോഴാണ് ഗണേഷിന്റെയും ബാലകൃഷ്ണന്റെയും മോഷണം പോയ മൊബൈലുകളാണെന്ന് വ്യക്തമായത്.

Post a Comment

0 Comments