നിലച്ചുപോയ കാഞ്ഞങ്ങാട്ടെ കെ.എസ്.ടി.പി റോഡ് പ്രവൃത്തിയെ ചൊല്ലി കെ.എസ്.ടി.പിയും കരാറുകാരും ഏറ്റുമുട്ടുന്നു

നിലച്ചുപോയ കാഞ്ഞങ്ങാട്ടെ കെ.എസ്.ടി.പി റോഡ് പ്രവൃത്തിയെ ചൊല്ലി കെ.എസ്.ടി.പിയും കരാറുകാരും ഏറ്റുമുട്ടുന്നു

കാഞ്ഞങ്ങാട്: രണ്ട് മാസമായി റോഡ് പ്രവൃത്തി നിലച്ച കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് പരസ്പരം കോമ്പു കോര്‍ത്ത് കെ.എസ്.ടി.പി അധികൃതരും കരാറുക്കാരും നീങ്ങുന്നതോടെ റോഡ് പ്രവൃത്തി അനിശ്ചിതത്വം തുടരുന്നു. പത്ത് കോടി രുപ കിട്ടാനുള്ളതെന്ന് പറഞ്ഞാണ് പ്രവൃത്തി നടത്തുന്ന ആര്‍.ഡി.എസ് കമ്പനി കെ.എസ്.ടി.പി റോഡ് പ്രവൃത്തി നിര്‍ത്തി വെച്ചിരിക്കുന്നത്. എന്നാല്‍ കൊടുക്കാനുള്ള തുകയില്‍ ഇന്നലെ ഒരു നിശ്ചിത തുക അനുവദിച്ചതായും മൊത്തം കുടിശ്ശിക അനുവദിക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്നാണ് കെ.എസ്.ടി.പി ചീഫ് എഞ്ചിനീയര്‍ പെണ്ണമ്മ മാധ്യമങ്ങളോട് പറഞ്ഞത്. കിട്ടാനുള്ള തുക പൂര്‍ണമായും ലഭിച്ചാല്‍ മാത്രമെ ബാക്കിയുള്ള പ്രവൃത്തി തുടങ്ങാന്‍ കഴിയുകയുള്ളുവെന്നാണ് ആര്‍.ഡി.എസ് കമ്പനി അധികൃതരുടെ നിലപാട്.കിട്ടാനുള്ള തുകയ്ക്കുള്ള അപേക്ഷ നല്‍കിയിട്ടില്ലായെന്നാണ് ചീഫ് എഞ്ചിനീയറും പറയുന്നത്. എത്രയും വേഗം പ്രവൃത്തി തുടങ്ങാന്‍ ശ്രമിക്കുമെന്നാണ് കെ.എസ്.ടി.പി ചീഫ്് എഞ്ചിനിയര്‍ പറയുന്നത്.ലോക ബാങ്കാണ് കെ.എസ്്.ടി.പി പ്രവൃത്തിക്കുള്ള പണം നല്‍കുന്നത്. ലോക ബാങ്ക് സംഘം ഡിസംബറില്‍ പരി ശോധനയ്ക്കായി എത്തും. അതിനു മുമ്പ് കെ.എസ്.ടി.പി പ്രവൃത്തി മുഴുവനായും ചെയ്ത് തീര്‍ക്കും. നവംബറി ലൊ, ഡിസംബറി ലൊ പൂര്‍ത്തിയായ റോഡി ന്റെ ഉദ്ഘാടനമുണ്ടാകുമെന്നും കെ.എസ്.ടി.പി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.നിലവില്‍ 27.78 കി. ലോമീറ്ററുള്ള കാസര്‍കോട്കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് പ്രവൃത്തിയില്‍ 1.8 കി ലോ മീറ്റര്‍ റോഡ് പ്രവൃത്തിയാണ് പൂര്‍ത്തിയാകാന്‍ ബാക്കിയിരിക്കുന്നത്. ഈ സമയത്താണ് ഫെബ്രുവരി വരെ പത്ത് കോടി രൂപ കുടിശികയുണ്ടെന്ന് ആ രോപിച്ച് കെ.എസ്.ടി.പി റോഡ് പ്രവൃത്തി നടത്തുകയായിരുന്ന കരാര്‍ കമ്പനിയായ ആര്‍.ഡി.എസ് പിന്‍വാങ്ങിയിരിക്കുന്നത്. അഞ്ച് തവണകളിലായി നീണ്ടു പോയ കെ.എസ്.ടി.പി റോഡ് പ്രവൃത്തി അവസാന ഘട്ടം പൂര്‍ത്തിയാവേണ്ടത് 2017 മാര്‍ച്ച് മാസത്തിലായിരുന്നു. 2015ലാണ് പ്രവൃത്തി തുടങ്ങിയത്. ഏതായാലും പരസ്പരം പഴി ചാരി ഇരു വിഭാഗവും നീങ്ങിയതോടെ ഇനിയും പൂര്‍ത്തിയാകാത്ത സ്വപ്‌നമായി മാറുകയാണ് കെട്ടി ഘോഷിച്ചുള്ള കാസര്‍കോട്കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് പ്രവൃത്തി.

Post a Comment

0 Comments