ഞെട്ടരുത്....ആറു മാസത്തിനിടെ ജില്ലയില്‍ ചൈല്‍ഡ് ലൈനില്‍ കുട്ടികള്‍ക്കെതിരെ റിപോര്‍ട്ട് ചെയ്തത് 175 പീഡന കേസുകള്‍

ഞെട്ടരുത്....ആറു മാസത്തിനിടെ ജില്ലയില്‍ ചൈല്‍ഡ് ലൈനില്‍ കുട്ടികള്‍ക്കെതിരെ റിപോര്‍ട്ട് ചെയ്തത് 175 പീഡന കേസുകള്‍

കാഞ്ഞങ്ങാട്: 2017 ഏപ്രില്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള ആറു മാസ കാലത്തേക്ക് ജില്ലാ ചൈല്‍ഡ് ലൈനില്‍ 175 പീഡന കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ഹോസ്ദുര്‍ഗ്, വെളളരിക്കുണ്ട് താലൂക്കുകളിലെ ചുമതലയുള്ള വകുപ്പു ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ ചൈല്‍ഡ് ലൈന്‍ ഭാരവാഹികള്‍ അറിയിച്ചു. 82 കേസുകളാണ് ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് എന്നീ താലുക്കൂകളില്‍ നടന്നത്. ലൈംഗീക പീഡനത്തിനിരയായ 15 കേസുകളാണ് ഉണ്ടായത്. കേവലം രണ്ടരവയസു മുതല്‍ 18 വയസുവരെയുള്ള കുട്ടികളാണ് ലൈംഗീക ആക്രമത്തിന് ഇരയായിരിക്കുന്നത്.
യോഗത്തില്‍ രണ്ടു താലൂക്കുകളെയും ശിശു സൗഹൃദ താലൂക്കുകളാക്കാനായി ആര്‍.ഡി.ഒ പി.കെ ജയശ്രീയുടെ നേതൃത്വത്തില്‍ കമ്മിറ്റി രുപീകരിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഈ രംഗത്ത് ചെയ്യുന്ന സേവനങ്ങളെ യോഗം അഭിനന്ദിച്ചു. അവര്‍ക്ക് വേണ്ടുന്ന എല്ലാ പിന്തുണയും യോഗം പ്രഖ്യാപിച്ചു. ബാല വേല, ബാലയാചന, ശൈശവ വിവാഹം, ബാല പീഡനം തുടങ്ങിയവ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്ത് ശിശു സൗഹൃദ താലുക്കുകളാക്കി മാറ്റണമെന്നും ഡ്രോപ്പ് ഔട്ട് ഇല്ലാതാക്കണമെന്നും യോഗം തീരുമാനിച്ചു.
ചടങ്ങില്‍ ഡോ.പി.കെ ജയശ്രീ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് ലൈന്‍ ഡയരക്ടര്‍ കുക്കാനം റഹ്മാന്‍ പദ്ധതി വിശദീകരിച്ചു. അനിഷ് ജോസ് സ്വാഗതവും അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments