സൗദിയില്‍ തൂക്കൂകയര്‍ കാത്തിരിക്കുന്ന മുഹറം അലിക്കു പുണ്യമാസത്തില്‍ മാപ്പു നല്‍കി ആയിശബീവി, പാണക്കാട്ടെ മുറ്റത്തു നടന്ന കൂടിക്കാഴ്ച ത്യാഗനിര്‍ഭരം

സൗദിയില്‍ തൂക്കൂകയര്‍ കാത്തിരിക്കുന്ന മുഹറം അലിക്കു പുണ്യമാസത്തില്‍ മാപ്പു നല്‍കി ആയിശബീവി, പാണക്കാട്ടെ മുറ്റത്തു നടന്ന കൂടിക്കാഴ്ച ത്യാഗനിര്‍ഭരം

സൗദിയില്‍ വച്ച് തന്റെ മകനെ കൊന്നയാള്‍ക്കു പുണ്യ റമസാന്‍ മാസത്തില്‍ മാപ്പു നല്‍കി മലയാളി വനിതാ. സൗദിയില്‍ കൊലക്കയര്‍ കാത്തിരിക്കുന്ന ഉത്തര്‍പ്രദേശുകാരനായ പ്രതിക്ക് മാപ്പുനല്‍കിയത് ഒറ്റപ്പാലം സ്വദേശി ആയിശ ബീവിയാണ്. കൊല്ലപ്പെട്ട മുഹറം അലിയുടെ ഉമ്മയും ബന്ധുക്കളും പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയിരുന്നു. ഇവിടെ വച്ചാണ് ചരിത്രത്തിലെ അപൂര്‍വമായ കൂടിക്കാഴ്ചയും വീട്ടുവീഴ്ച യും നടന്നത്. ആറുവര്‍ഷം മുമ്പാണ്  കേസിനാസ്പദമായ സംഭവം.

സൗദി അറേബ്യയിലെ അല്‍ഹസയില്‍ പെട്രോ  പമ്പ് സൂപ്പര്‍വൈസറായിരുന്ന ഇരുപത്തിനാലു വയസുകാരനായ ഒറ്റപ്പാലം സ്വദേശി ആസിഫ്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഉത്തര്‍പ്രദേശ് ഗുഹന്ത സ്വദേശി മുഹറം അലി ഷഫീഉല്ല ആസിഫിനെ കൊല്ലുകയായിരുന്നു. ജയിലിലായിരുന്ന പ്രതിയെ മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടര്‍ന്ന് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ നവംബറിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ചികിത്സയിലായതിനാല്‍ വധശിക്ഷ നീട്ടിവച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മാപ്പ് കൊടുത്താല്‍ കൊലക്കയറില്‍ നിന്നും രക്ഷപ്പെടുമെന്നാണ് സൗദിയിലെ നിയമം. കേരളത്തിലെത്തി ആസിഫിന്റെ ഉമ്മയുടെ മാപ്പു വാങ്ങാമെന്ന പ്രതീക്ഷയിലാണ് യു.പിയില്‍ നിന്ന് മുഹറം അലി ഷഫീഉല്ലയുടെ ഭാര്യ റസിയയും സഹോദരങ്ങളും കേരളത്തിലെത്തിയത്. ആസിഫിന്റെ ഉമ്മയെയും സഹോദരങ്ങളെയും കാണണം. കൊലപാതകത്തിന് മാപ്പിരക്കണം. ആസിഫിന്റെ ഉമ്മയെ കണ്ട് മുഹറം അലിയുടെ ഭാര്യ പൊട്ടി ക്കരഞ്ഞ് ക്ഷമാപണം നടത്തി.

ഈ പുണ്യമാസത്തില്‍ എന്റെ മകന്റെ ഘാതകനും ഞാന്‍ മാപ്പു നല്‍കുകയാണ്- ഉമ്മ ഇത് പറഞ്ഞതോടെ ചടങ്ങിനു സാക്ഷിയായവരുടേയും കൂടി കണ്ണു നനയുകയായിരുന്നു. ആസിഫിന്റെ ഉമ്മ ഒപ്പു വെച്ച കുറിപ്പ് ഇവര്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കു നല്‍കുകയും ചെയ്തു. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. മുസ്ളീം  ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി അല്‍ഹസ കമ്മിറ്റിയാണ് യു.പിയിലുള്ള മുഹറം അലിയുടേയും ആസിഫിന്റേയും ബന്ധുക്കളെ തമ്മില്‍ ബന്ധിപ്പിച്ചതും ഈ സുന്ദരമായ മൂഹൂര്‍ത്തത്തിന് അവസരമൊരുക്കിയതും. മാപ്പപേക്ഷ കോടതിയില്‍ ഹാജരാക്കിയാല്‍ മുഹറം അലിക്കു ഉടന്‍ മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും ബന്ധുക്കളും.

Post a Comment

0 Comments