തൃശൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊണ്ടോട്ടി പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയിൽ ജാമിയ മിലിയ വിദ്യാർഥിനി ആയിഷ റെന്ന മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച സംഭവം വിവാദമായിരുന്നു. ആയിഷയുടെ നിലപാടിനെ എതിർത്ത് സിപിഎം പ്രവർത്തകർ രംഗത്ത് വന്നതോടെയാണ് റാലിയിൽ വാക്കുതർക്കമുണ്ടായത്.
ബഹുജന റാലിയിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അയിഷ രംഗത്തുവന്നത്. 'ബഹുജൻ മുസ്ലീം പൊളിറ്റിക്സിന്റെ തുടർച്ചയാണ് ഇവിടെ കാണുന്നത്. ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുക ആണ്. ആസാദിനെ അറസ്റ്റ് ചെയ്ത പോലീസ് നയത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു.. അത് പോലെ തന്നെ പ്രതിഷേധങ്ങളെ അടിച്ചമർത്തി പിണറായി സർക്കാർ ജയിലിൽ വച്ച വിദ്യാർത്ഥികളെ വിട്ടയക്കണം എന്ന ആവശ്യവും മുന്നോട്ട് വെക്കുക ആണെന്നും അയിഷ പറഞ്ഞിരുന്നു.
കൊണ്ടോട്ടിയിൽ വെച്ച് സിപിഎമ്മിൻ്റെ ഭാഗത്ത് നിന്നും മോശം പ്രതികരണമാണ് ഉണ്ടായതെന്ന് അയിഷ പിന്നീട് പ്രതികരിച്ചിരുന്നു. പ്രതിഷേധക്കാരെ ജയിലിലടച്ച സംസ്ഥാന സര്‍ക്കാരിനെതിരെ പറഞ്ഞത് തൻ്റെ നിലപാടാണ്. അതിൽ അസഹിഷ്ണുത കാണിക്കുകയും തൻ്റെ നേരെ ആക്രോശിക്കുകയും അല്ല വേണ്ടതെന്നും അവർ പറഞ്ഞു.
0 Comments