മലപ്പുറം : എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തീയറ്റര്‍ ഉടമ സതീശനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തിയറ്ററില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യവസായി മൊയ്തീന്‍കുട്ടി ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ അമ്മ രണ്ടാം പ്രതിയുമാണ്. ഇതിനിടെ, എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസിലെ പ്രതികളെ പുതിയ അന്വേഷണ സംഘം ചോദ്യം ചെയ്തു. മഞ്ചേരി സ്‌പെഷ്യല്‍ സബ്ജയിലില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പെണ്‍കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഏപ്രില്‍ 18 നാണ് 10 വയസ്സുകാരിയായ പെണ്‍കുട്ടി തീയറ്ററിനുള്ളില്‍ പീഡനത്തിന് ഇരയായത്. സിസി ടിവി ദൃശ്യങ്ങള്‍ തിയറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ ഭാരവാഹികള്‍ക്ക് എത്തിച്ചു നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
1 Comments
ഇത്രയും നാൾ മനുഷ്യന്മാരായിരുന്നു പ്രതികൾ ഇപ്പോൾ പട്ടിയും പ്രതി ആകാൻ തുടങ്ങിയോ
ReplyDelete